മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Tuesday, November 29, 2011

നിങ്ങളെന്നെ പണ്ഡിറ്റാക്കി.......


ഒരിക്കല് ഒരാള് മുല്ലാ നസറുദീന്റെ ഓഫീസില് വന്നു ഒരു സങ്കടം പറഞ്ഞു "എനിക്ക് ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ട് (Graduation in English, Diploma in German, Master Degree in Hindi, Diploma in Hindi-English Translation, Stenography, Typewriting 
തുടങ്ങിയവ) ആവശ്യത്തിനു പണവും ഉണ്ട്  പക്ഷെ നാട്ടുകാര്ക്കിടയില്എനിക്കൊരു പേരില്ല ആരും എന്നെ അറിയുകയുമില്ല. ഇതിനൊരു പരിഹാരം കാണണം.." ഹോജ ചോദിച്ചു "എന്ത് പേരാണ് താങ്കള്ക്ക് വേണ്ടത് ?" അയാള്പറഞ്ഞു "ആളുകള്എന്നെ  പണ്ഡിറ്റ്എന്ന് വിളിക്കണം.." ഹോജ പരിഹാരം നിര്ദ്ദേശിച്ചു "നാളെ നിങ്ങള്കവലയില്വരുമ്പോള്ഞാന്നിങ്ങളെ പണ്ഡിറ്റ് എന്ന് വിളിക്കും അത് കേട്ട ഉടനെ നിങ്ങളെന്നെ ചീത്ത വിളിക്കണം , ഇങ്ങനെ ഒന്ന് രണ്ടു പ്രാവശ്യം ചെയ്താല്മതി ....ബാക്കി കാര്യം ജനങ്ങള്ഏല്ക്കും"
പിറ്റേന്ന് കവലയില്വെച്ച് ഹോജ അയാളെ കണ്ടു ഹോജ നാലാള് കേള്ക്കെ ഉച്ചത്തില്വിളിച്ചു " പണ്ഡിറ്റ്‌....." അത് കേട്ടതും നമ്മുടെ കഥാ നായകന്ഹോജയെ തെറി വിളിച്ചു  "ഒരു പട്ടിയുടെ വാലുകൊണ്ട് അതിന്റെ നാണം മറക്കാന്‍ കഴിയില്ല,  നീ  വലിയവന്ആയത്കൊണ്ട്‌  ഞാന്ചെരിയവനാവനമെന്നില്ല," തുടങ്ങി നാലഞ്ചു ക്ലാസിക്കല്തെറികള്‍  .. പിന്നീടും ഒന്ന് രണ്ടു തവണ ഇതാവര്ത്തിച്ചു .. പിന്നെ ഇത് കേട്ടവരെല്ലാം അയാളുടെ കൂടെ കൂടി  വിളിച്ചു പണ്ഡിറ്റ്‌..പണ്ഡിറ്റ്‌.അങ്ങനെ ഒരു സാധരണക്കാരന്‍  പണ്ഡിറ്റ്ആയി  , പണ്ഡിറ്റ്വരുന്നിടെതെല്ലാം ആള് കൂടാന്തുടങ്ങി  പണ്ഡിറ്റ്ന്റെ   തെറി വിളിയും കോപ്രായവും കണ്ടു ആളുകള്കയ്യടിച്ചു ചിലര്തിരിച്ചും തെറിവിളിച്ചു ആനന്ദം കണ്ടെത്തി.. അങ്ങനെ പണ്ഡിറ്റ്‌ സൂപര്സ്റ്റാര്‍   പണ്ഡിറ്റ് ആയി...
പലരും ആക്ഷേപ ഹാസ്യം സിനിമയിലൂടെയും നാടകങ്ങളിലൂടെയും എഴുത്തിലൂടെയും കൈകാര്യം ചെയ്തെങ്കിലും പണ്ഡിറ്റ്സ്വന്തം ജീവിതം തന്നെ ഒരു ആക്ഷേപ ഹാസ്യമാക്കി ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്ക്കും മറുപടി പറഞ്ഞു... ഒരു സൂപര്സ്റാര്ആകാന്എന്തൊക്കെ കഴിവുകള്വേണം?.. ചാനല ചര്ച്ചകളുടെ കേന്ദ്ര ബിന്ദു ആകാന്‍  എന്ത് ചെയ്യണം? ഉദ്ഖാടനം  ചെയ്യാന്എന്ത് മഹത്വമാണ് വേണ്ടത്? ഫാന്സ്അസോസിയേഷന്ഉണ്ടാകുന്നതെങ്ങിനെ ? തുടങ്ങി നിരവധി ചോദ്യങ്ങള്ക്ക് അയാള്‍  ഉത്തരം നല്കി..
മലയാള സിനിമ  പണ്ഡിറ്റ്നു മുന്പ് പണ്ഡിറ്റ്നു ശേഷം എന്നീ രണ്ടു ഡിവിഷനുകള്‍  വന്നു. മാനെജ്മെന്റ് വിദ്യാര്ഥികള്‍ പണ്ഡിറ്റ്ന്റെ  സെല്ഫ് മാര്ക്കറ്റിംഗ്  മെതടോലാജിയില്‍ Phd  എടുത്തു തുടങ്ങി... അങ്ങിനെ പണ്ഡിറ്റ്ഒരു പണ്ഡിതനായി പൊതുജനം കഴുത എന്ന ആക്ഷേപ ഹാസ്യം കാണിച്ചു ജനങ്ങള്ക്ക്നേരെ പല്ലിളിക്കുന്നു ... ഇനി എന്തെല്ലാം വരാനിരിക്കുന്നു..... പണ്ഡിറ്റ്ആരാ മോന്‍ ...കാത്തിരുന്നു കാണുക തന്നെ .....

Thursday, October 20, 2011

പോസ്റ്റിങ്ങും ഷെയറിങ്ങും, പിന്നെ ലൈക്സും ഡിസ്ലൈക്സും ...

ഓഫീസിലെത്തി കമ്പ്യൂട്ടര്‍ തുറന്നാല്‍ ആദ്യം തുറക്കുന്നത് ഫേസ് ബുക്ക്‌ ആണ് , ആരൊക്കെ എന്തൊക്കെ പോസ്റ്റു ചെയ്തു എന്നറിയാന്‍ ഒരാകാംഷ .. പിന്നെ ലൈക്സും ഡിസ്ലൈക്സും കൊടുത്തു ഒന്ന് രണ്ടെണ്ണം ഷെയര്‍ ചെയ്യുക കൂടി ചെയ്താലേ ഒരു സമാധാനം കിട്ടൂ..മുന്‍പത്തെ ശയറി ങ്ങ്സിനു ഒന്ന് രണ്ടു കമന്‍റു കൂടെ കിട്ടിയാല്‍ ഹാപ്പി ആയി അതിനി രണ്ടു തെറി ആയാലും കുഴപ്പമില്ല.... ഇന്ന്മിക്ക ആളുകളുടെയും ഓഫീസിലെ  ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ് .. 
കമ്പ്യൂട്ടറും ടച് സ്ക്രീന്‍ ഫോണുകളും ഇന്റര്‍നെറ്റും വ്യാപകമാകുന്നതിനു മുന്‍പ് തന്നെ ഈ ഷെയറിങ്ങുകള്‍ ഉണ്ടായിരുന്നു..രാവിലെ വീട്ടില്‍നിന്നിറങ്ങി പോക്കെര്‍ ക്കാടെ  ചായക്കടയില്‍ കയറി ഒരു മീറ്റര്‍ നീളത്തില്‍ ആറ്റി എടുക്കുന്ന ചായകുടിച്ചു കൊണ്ടാണ് അന്നു ശയറി ങ്ങുകള്‍ തുടങ്ങുന്നത് ദുഖങ്ങളും സന്തോഷവും പത്ര വാര്‍ത്തകളും പരദൂഷണവും എല്ലാവരും പോസ്റ്റു ചെയ്യും, പിന്നെ ലൈക്സും ഡിസ്ലൈക്സും കമന്റും എല്ലാം നേരിട്ട് പറയും.. ചെറുപ്പക്കാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഓവ് പാലത്തിലും, രണ്ടു കല്ലില്‍  ഒരു പഴയ ഇലക്ട്രിക്‌ പോസ്റ്റു കയറ്റി വെച്ച ഇരിപ്പിടങ്ങളിലും ഇരുന്നു ശയറി ങ്ങ്സാണ്.. നാട്ടിന്‍പുറത്തെ സ്ത്രീകള്‍ വരിവരിയായി ഇരുന്നു തലയിലെ പേന്‍ നോക്കുന്നത് കണ്ടിട്ടുണ്ട് അവരുടെ പ്രധാന ഉദ്ദേശവും ഈ ശയറിങ്ങുതന്നെ ..
പിന്നീട് കണ്ടത് ചെരുപ്പക്കാരെല്ലാം വിമാനം കയറി ഓര്‍കൂട്ടിലും ഫേസ് ബുക്കിലും യു ടുബിലും കയറിപ്പറ്റി..പഴയ ഷെയറിങ്ങ് ഫ്ലാറ്ഫോം  ഒന്ന് കൂടെ വലുതായി ആര്‍ക്കും എന്തും എവിടെയിരുന്നും ഷെയര്‍ ചെയ്യാം .. വരി വരിയയിരുന്നു പേന്‍ നോക്കിയിരുന്നവര്‍ കണ്ണീര്‍ സീരിയലുകളില്‍ കയറിപ്പറ്റി ഇപ്പൊ അവര്‍ പരസ്പരം കണ്ടാലും ഷെയര്‍ ചെയ്യുന്നത് ഇന്നലെ കണ്ട സീരിയലിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും.ചെറുപ്പക്കാര്‍ ഇരിപ്പിടം ബാറിലെക്കും പബിലെക്കും മാറ്റി .. ഇന്ന് നാട്ടില്‍ ആണും പെണ്ണും കണ്ടാല്‍ ആദ്യം മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്യും.. പിന്നെ നേരം പുലരുവോളം ശയരിങ്ങ്സാണ്.. നേരം വെളുത്താല്‍ കാള്‍ റെക്കോര്ഡ്ര്‍  എഡിറ്റു ചെയ്തു യു ടുബില്‍ ഷെയര്‍ ചെയ്യും വല്ല  ടച്ചിംഗ്സൊ ക്ളിപ്പിങ്ങ്സോ ഒത്താല്‍ പിന്നെ അതും ഷെയര്‍ ചെയ്യും... മുന്‍പ് നാട്ടില്‍ നടന്ന ഒരു തൂങ്ങി മരണമോ അപകടമോ കണ്ടാല്‍ മതിയായിരുന്നു മാസങ്ങളോളം അത് മനസ്സില്‍ തങ്ങി നില്‍ക്കും ഊണിലും ഉറക്കത്തിലും അത് മനസ്സിനെ അലട്ടും.... ഇന്ന് ഫേസ് ബുക് തുറന്നു നാല് വീഡിയോ ഷെയറിങ്ങുകള്‍ കണ്ടു കണ്ടു ഒന്നും ഒരു പ്രശ്നമാല്ലതായി.. തലയറുക്കുന്നത്, വെടി വെച്ച് കൊല്ലുന്നത്‌, പച്ചക്ക് ചുട്ടു കൊല്ലുന്നത്‌, വണ്ടി കയറി ചതഞ്ഞരയുന്നത്, കുട്ടികളെ തല്ലിക്കൊല്ലുന്നത് തുടങ്ങിയവയാണ് ചിലത്... സ്വന്തം ഭാര്യയുമായുള്ള കിടപ്പറ രംഗം വരെ ഷെയര്‍  ചെയ്യുന്ന മഹാ മനസ്കന്മാര്‍ വരെയുണ്ട് .. ചുരുക്കിപ്പറഞ്ഞാല്‍ ഷെയറിംഗ് എന്നാ വാക്ക് ഒരുമാതിരി ********ing ആയിട്ടുണ്ട്‌ ....മനസ്സ് കല്ലു പോലായി.. ഒന്നും അങ്ങോട്ട്‌ എല്ക്കാതായി...
നാട്ടില്‍ അലഞ്ഞു തിരിയുന്ന ചില നാടന്‍ പട്ടികളെ കണ്ടാല്‍ അറിയാം ചെറിയ ഒരു ഇലയനക്കം മതി ചാടി എണീറ്റ്‌ അലേര്‍ട്ട് ആകാന്‍ എന്നാല്‍ പട്ടണങ്ങളിലുള്ള പട്ടികലെക്കണ്ടാല്‍ മനസ്സിലാകും ഇലയനക്കം പോയി ഭൂമി കുലുക്കം വന്നാല്‍ പോലും അനങ്ങില്ല...അവര്‍ ഏത് ബഹളത്തിലും സുഘമായി കിടന്നുറങ്ങും ഞാനൊന്നും അറിഞ്ഞില്ലേ .....അങ്ങിനെ എന്തൊക്കെ കണ്ടിരിക്കുന്നു...ഇനി എന്തൊക്കെ കാണാനിരിക്കുന്നു... എന്തുകണ്ടാലും അങ്ങോട്ട്‌ ഏല്‍ക്കില്ല... ഇനി വേണമെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്ക്......... കുരയും കടിയും പോയിട്ട് ഒന്ന് മോങ്ങാന്‍ പോലും മറന്നു പോയവര്‍.... 

Saturday, October 15, 2011

‘വീരപുത്രന്‍’ ഒരു സിനിമയായി ചുരുങ്ങിയപ്പോള്‍


ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരസേനാനിയും കേരള രാഷ്ട്രീയത്തിലെ വീര പുത്രനുമായ  മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്ന്റെ ജീവചരിത്രമാണ്പി.ടി. കുഞ്ഞുമുഹമ്മദ്‌  സംവിധാനം ചെയ്യുന്ന   'വീരപുത്രന്‍' എന സിനിമ കൈകാര്യം ചെയ്യുന്നത്...
സത്യസന്തതയുടെ ആള്‍ രൂപമായ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബിനെ ഒരു ലോ ബജറ്റ് മലയാളസിനിമയുടെ പരിമിതിക്കുള്ളില്‍ ഒതുക്കുകയാണ് വീരപുത്രന്‍ സിനിമയിലൂടെ പി.ടി. കുഞ്ഞുമുഹമ്മദ്‌ ചെയ്തിട്ടുള്ളത്..
.ഇസ്ലാമിക ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്ന്റെ യും ഭാര്യ ബീവാതുവിന്റെയും പ്രണയം ബോളീവുഡ് നടി രിമാസേന്നിന്റെ മേനി പ്രദര്‍ശനമായും മരംചുറ്റി പ്രണയമായും ചുരുങ്ങി.. 
മലയാള സിനിമയുടെ സാമ്പത്തിക ദാരിദ്ര്യം എടുത്തു കാണിക്കുന്ന രീതിയില്‍ ആണ് സിനിമയുടെ സെറ്റ് അനിയിചോരുക്കിയത് .. ഒരു നാടകതിലെന്ന പോലെ മിക്ക സീനുകളും ഒരേ സ്ഥലത്ത് തന്നെ വച്ചെടുത്തതും ചരിത്രത്തിലേക്ക് കൂടുതല്‍ പോകാതെ അപ്രധാന രംഗങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തിരിക്കുന്നു..ഹൃദയാഘാതം മൂലം മരിച്ച സാഹിബിനെ വിഷം കൊടുത്തു കൊന്നതയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്‌...
എന്നാലും റഫീക്ക് അഹമ്മദും രമേശ്‌നാരായണും ശങ്കര്‍ മഹാദേവനും എല്ലാം ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ മികച്ചു നില്‍ക്കുന്നു.. നായക വേഷം  നരേന്‍ നന്നായി അവതരിപ്പിച്ചെങ്കിലും വീര പുരുഷന്റെ ശബ്ദ ഗംഭീര്യമോ പ്രസംഗ പാടവമോ പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു..

ചരിത്രത്തിനു പുറമേ പതിവ്  സിനിമാ ചേരുവകളായ നായകനും നായികയും  പ്രണയവും വില്ലനും പാട്ടുകളും എല്ലാം ഒത്തുചേര്‍ന്നു സിനിമ അവസാനിച്ചപ്പോള്‍ എന്തിനൊക്കെയോ വേണ്ടി പോരാടി ജയിലില്‍ പോയി ജീവിതം തുലച്ച് അകാലത്തില്‍ പൊലിഞ്ഞ ഒരു ദുരന്ത കഥാപാത്രത്തോട്തോന്നുന്ന സഹതാപമാണ് സിനിമ അവശേഷിപ്പിക്കുന്നത്...........

Monday, September 26, 2011

മൃഗ പുരാണവും സാധ്യതകളും....

ഈ പൂച്ചക്കെന്താണ്  എന്നോട് ഇത്ര ദേഷ്യം ? ഇനി ദാസേട്ടന്‍  പറഞ്ഞത് പോലെ മുജ്ജന്മത്തില്‍ ഞാന്‍ ചെയ്ത പാപത്തിനു  പ്രതികാരം വീട്ടുകയാണോ...? എപ്പോള്‍ ബൈക്ക് കൊണ്ട് വന്നു നിര്‍ത്തിയാലും  ഒരു ആണ്‍ പൂച്ച വന്നു ബൈക്കില്‍  ചെറുതായൊന്നു മൂത്രമൊഴിച്ചു പോകും .. സംഗതി അറിയാന്‍ ഞാന്‍ പലരോടും ചോദിച്ചു എല്ലാവര്ക്കും ഇതേ അനുഭവം തന്നെ വണ്ടി വീട്ടില്‍ പാര്‍ക്ക് ചെയ്താല്‍ ഉടന്‍ പൂച്ച വന്നു സ്പ്രേ ചെയ്യും.....പിന്നീട് ഇതിനെ ക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഗതി മനസ്സിലായത്‌ , ഓരോ ആണ്‍ പൂച്ചക്കും പ്രത്യേകം പ്രവര്‍ത്തന മേഖലകളുണ്ടാത്രേ..! ആ മേഖലയില്‍ മറ്റു ആണ്‍ പൂച്ചകള്‍ കടന്നു വന്നു കാര്യം സാധിക്കാന്‍ പാടില്ല ഈ മേഖല മനസ്സിലാക്കാനാണ് പൂച്ചകള്‍ മൂത്രമൊഴിച്ചു അടയാളപ്പെടുത്തുന്നത് ... വാഹനങ്ങള്‍ ആണെങ്കില്‍ തന്റെ പ്രവര്‍ത്തന മേഖലയിലേക്ക് പുതുതായി കടന്നു വരുന്ന വസ്തു ആണല്ലോ അങ്ങിനെ ഓരോ വാഹനവും പാര്‍ക്ക്  ചെയ്യുമ്പോള്‍ പൂച്ച വന്നു മൂത്രമൊഴിച്ചു മാര്‍ക്ക് ചെയ്യും ...ഇങ്ങനെ ഓരോ തവണയും പൂച്ചകളുടെ രാട്ക്ളിഫ്ഫ് ലൈനും മക്മോഹന്‍ ലൈനും ലംഖിച്ചു  കടന്നു വരുന്ന നമ്മെ ഏതായാലും പൂച്ച വെടിവെച്ചു കൊല്ലാത്തത് ഭാഗ്യം...!

ഓരോ ജീവികള്‍ക്കും ഉണ്ടത്രേ ഇങ്ങനെ ഓരോ നിയമങ്ങള്‍ 
പൂവന്‍ കോഴികള്‍ ആദ്യമായി കണ്ടു മുട്ടിയാല്‍ പരസ്പരം ഏറ്റുമുട്ടും.. അകെ മൂന്നു തവണ ഏറ്റുമുട്ടി കൂടുതല്‍ തവണ ജയിച്ച പൂവനെ കണ്ടാല്‍ തൊട്ടവന്‍ വഴി മാരിക്കൊടുക്കണം അതാണ്‌ നിയമം...

മ്യാവൂ :- veterinary ഡോക്ടര്‍ മാരെ പോലതന്നെ വെറെറിനരി വക്കീലന്മാര്‍ക്ക് വേണ്ടിയും ഒരു കോര്‍സ് തുടങ്ങിയാല്‍ കുറെ പേര്‍ക്ക് ജോലി കിട്ടാന്‍ സഹായകമാകും ...

Friday, June 24, 2011

നന്മയുടെ നേര്‍കാഴ്ചയുമായി ആദാമിന്റെ മകന്‍ അബു...

"സുഹൂദി അറേബ്യ യാണ് നാട് ...ശരീഹതാണ് കോടതി" എന്ന് പേടിപ്പിക്കാന്‍ പറയുന്ന പെരുമഴക്കാലത്തിലെ സലിം കുമാറിന്റെ കഥാപാത്രത്തില്‍  നിന്നും.."ആ പോരിഷയക്കപ്പെട്ട ഭൂമിയില്‍ ക്കല് കുത്താന്‍" വെമ്പല്‍ കൊള്ളുന്ന ആദാമിന്റെ മകന്‍ അബുവിലെ കഥാപാത്രതിലെക്കുള്ള മാറ്റം ഇതുവരെ മലയാള സിനിമ കണ്ടു മടുത്ത മുസ്ലിം കഥാപാത്രങ്ങളുടെ കൂടെ പോളിചെഴുതാണ്....... തലയിലൊരു തൊപ്പിയും. നിസ്കാരതഴംബും, മുറിക്കയ്യന്‍ ബനിയനും, കള്ളിമുണ്ടും ഉടുത്ത്‌ കോഴി ബിരിയാണിയും കഴിച്ചു നാല് പെണ്ണും കെട്ടി കരാ കരാ ശബ്ധത്തില്‍ വായ യില്‍ മുരുക്കനുമിട്ടു മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന കഥാ പത്രങ്ങളെ വിട്ടു നന്മയുടെയും നിഷ്കളങ്കതയുടെയും ആള്‍ രൂപത്തെ  പച്ചയായി അവതരിപ്പിച്ചിരിക്കുകയാണ്  സലിം അഹമ്മദ്‌ .... ഇത്തരം നല്ല സിനിമകള്‍ കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന ഒരു കാലം വരാതിരിക്കില്ല..........

Sunday, February 20, 2011

കൌണ്സിലിംഗ് എന്ന പേടി സ്വപ്നം


സിജി യുടെ റിവൈവ്‌  പദ്ധതി യുടെ ഭാഗമായാണ് ഞാന്‍ മുക്കം ഓര്ഫനെജില്‍ എത്തുന്നത്. ആദ്യ മാസം അവിടുത്തെ ആയിരത്തി ഇരുനൂറോളം വരുന്ന  കുട്ടികളെ കുറിച്ച് പഠിച്ചു പഠന  റിപ്പോര്‍ട്ട്‌ ഓര്‍ഫനേജ് കമ്മിറ്റിക്ക് നല്‍കി, മിക്ക കുട്ടികളും  കുടുംബത്തില്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉള്ളവരായിരുന്നു.. പിതാവ് മരിച്ചവര്‍, മാതാവ്‌ മരിച്ചവര്‍, മാതാ പിതാക്കള്‍  പരസ്പരം തെറ്റിപ്പിരിഞ്ഞവര്‍, രണ്ടു പേരും ഉണ്ടായിട്ടും നോക്കാന്‍ കഴിവില്ലാത്തവര്‍, അച്ച്ഹനും അമ്മയും ആരെന്നരിയത്തവര്‍ .. അങ്ങിനെ അങ്ങിനെ ....മിക്ക കുട്ടികള്‍ക്കും കൌണ്സിലിംഗ്അത്യാവശ്യമായിരുന്നു ..എന്നാല്‍  എല്ലാ കുട്ടികളും പകല്‍ സമയം സ്കൂളില്‍ ആയിരിക്കും, അങ്ങിനെ ഓരോരുത്തരെ ക്ലാസ്സ്‌ റൂമില്‍ നിന്നും വിളിച്ചു കൌണ്സിലിംഗ് നല്കാന്‍ തീരുമാനിച്ചു. ആദ്യ ഊഴം  സലീന (യഥാര്‍ത്ഥ പേരല്ല ) യുടെതയിരുന്നു, സലീന ഓര്ഫനെജിലെ മറ്റു കുട്ടികളുമായി സംസാരിക്കാനോ കളിക്കാനോ പോകാറില്ല, മിക്ക സമയത്തും ഒറ്റയ്ക്ക് അവളുടെതായ ലോകതയിരിക്കും, പഠനത്തിലും  താല്പര്യമില്ല.....
സലീനയുടെ കെയര്‍ ടെഇകര്‍ സ്കൂളില്‍ എത്തി "സലീന ഉടന്‍ ഓഫീസില്‍ വരണം" എന്ന് പറഞ്ഞു, അത് കേട്ടയുടനെ അവള്‍ ബോധം കെട്ടു നിലത്തു വീണു, ആര്‍ക്കും ഒന്നും മനസ്സിലായില്ല, വെള്ളം തെളിച്ചപ്പോള്‍ കണ്ണ് തുറന്നു, പിന്നീടങ്ങോട്ട് കരച്ചിലായിരുന്നു, പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ല...ടീച്ചര്‍മാര്‍  അവളെ താങ്ങി എടുത്തു ഓഫീസില്‍ എത്തിച്ചു  .
കരച്ചില്‍ മാറിയപ്പോഴാണ്  യഥാര്‍ത്ഥ കാരണം പിടി കിട്ടിയത്, സാധാരണ ഓര്ഫനെജിലെ  കുട്ടികളെ സ്കൂള്‍ സമയത്ത് വിളിപ്പിക്കുന്നത് വീട്ടില്‍ ആരെങ്കില് മരനപ്പെടുംപോഴായിരുന്നു    , കുട്ടികളെ  ക്ലാസ്സില്‍ നിന്നും വിളിച്ചു പതുക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും, പിന്നീട് വീട്ടില്‍ കൊണ്ട് പോകും, അതാണ്‌ പതിവ് ,  സലീനക്ക് ആകെ ഉണ്ടായിരുന്നത് അവളുടെ ഉമ്മ മാത്രമായിരുന്നു,ഉപ്പ മരിച്ച ശേഷം  അവര്‍ തൊട്ടടുത്ത ഒരു വീട്ടില്‍ ജോലി ചെയ്താണ് അവളെ നോക്കിയിരുന്നത്.    സലീന കരുതിയത് അവളുടെ ഉമ്മ മരിച്ചതാനെന്നായിരുന്നു, അങ്ങിനെ ഞാന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ക്കൊടുത്തു, അവസാനം ഉമ്മാക്ക് ഫോണ്‍ ചെയ്ത് സംസാരിച്ചപ്പോഴാണ് അവള്‍ക്കു സമാധാനമായത്.... ഇപ്പോള്‍ സലീന പഴയത് പോലെ അല്ല, സാദാ സമയവും സന്തോഷവതിയാണ്.....കളിയും ചിരിയും പഠനവുമായി കാമ്പസില്‍ ഓടി നടക്കുന്നു ........

Friday, February 4, 2011

How can I Divorce my parents....?

ഒരിക്കല്‍ ധനികനായ ഒരാള്‍ തന്റെ മകന് പാവപ്പെട്ടവരുടെ ജീവിതവും അവരുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കിക്കൊടുക്കാന്‍ തീരുമാനിച്ചു..കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടി  മകന്റെ കൂടെ ഒരു ഗ്രാമത്തില്‍ രണ്ടു ദിവസം താമസിച്ചു.
മടക്ക യാത്രയില്‍ അച്ചന്‍ മകനോട്‌ ചോദിച്ചു
"എങ്ങിനെയുണ്ടായിരുന്നു നമ്മുടെ  യാത്ര? നീ എന്തൊക്കെ മനസ്സിലാക്കി?..."
"നന്നായിരുന്നു അച്ഛാ ...  എനിക്ക് ഒരു പാട് കാര്യങ്ങള്‍ മനസ്സിലായി"..
"ആട്ടെ എന്തൊക്കെയാണ് നീ മനസ്സിലാക്കിയത്‌?"
മകന്‍ പറഞ്ഞു
"അച്ഛാ നമ്മുടെ വീട്ടില്‍ ഒരു നായ മാത്രമേ ഒള്ളൂ, അവര്‍ക്ക് നിരവധിയുണ്ട്."
"നമ്മുടെ പൂന്തോട്ടത്തിനു നടുക്ക് ഒരു ചെറിയ കുളം മാത്രമാണുള്ളത് അവര്‍ക്കാകട്ടെ ഒരു അരുവി തന്നെ യുണ്ട്.."
"നമ്മുടെ പൂന്തോട്ടത്തില്‍ വിലപിടിപ്പുള്ള ഒരു റാന്തല്‍ വിളക്ക് മാത്രംമാനുള്ളത് .. അവര്‍ക്ക് മുകളില്‍ എണ്ണിയാല്‍ തീരാത്ത ത്ര നക്ഷത്രങ്ങളുണ്ട്.."
"നമ്മുടെ മുറ്റം നമ്മുടെ ചുറ്റുമതില്‍ തുടങ്ങുന്നിടത്ത് അവസാനിക്കുന്നു , അവര്‍ക്ക് ചക്രവാളത്തോളം വിശാലമായ കളിസ്ഥലമുണ്ട്.."
"നമ്മുടെ വീട്ടില്‍ ഒരു സെര്‍വന്റ്റ് മാത്രമാണുള്ളത് എന്നാല്‍ അവര്‍ പരസ്പരം സഹായിക്കുന്നു .."
"നമ്മള്‍ ഭക്ഷണം വില കൊടുത്തു വാങ്ങുന്നു, എന്നാല്‍ അവര്‍ക്കുള്ളത് അവര്‍ കൃഷി ചെയ്തുണ്ടാക്കുന്നു .."
ഇത്രയും കേട്ടപ്പോള്‍ അച്ഛന് പിന്നീടൊന്നും ചോടിക്കാനുണ്ടായിരുന്നില്ല..
"എന്നാലും അച്ഛാ ഇപ്പോഴനെനിക്കാ കാര്യം മനസ്സിലായത്‌ എന്ത് മാത്രം പാവങ്ങളാണ് നാമെന്നു ..".

ഈ കഥ ഓര്‍മ്മ വന്നത് ഒരു കൌണ്‍സിലിംഗ് കേസ് കേട്ടപ്പോഴാണ് ..
അച്ഛനും അമ്മയും മകന്റെ അനുസരനക്കേടിനു ചികിത്സ തേടിയാനെതിയത്  .. അച്ഛന്‍ വിദേശത്ത്  എന്‍ജിനീയര്‍ ആയി ജോലിചെയ്യുന്നു അമ്മ ബാങ്ക് ഉദ്യോഗസ്ഥയും..രണ്ടു പേര്‍ക്കും ഒരു പരാതി  മാത്രമാണുള്ളത്  "മകന് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ വീട്ടിലോരുക്കിയിട്ടുണ്ട് ഒരു ബുദ്ധിമുട്ടും അറിയേണ്ട പഠിച്ചാല്‍  മാത്രം മതി  എന്നിട്ടും അവനു ഞങ്ങളോട് എന്തോ  പ്രതികാരം  പോലെ  ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല പഠിക്കില്ല "
മകനുമായി സംസാരിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്‌ .. അമ്മക്ക് മകനുമായി സംസാരിക്കാനോ ചെലവഴിക്കാണോ സമയമില്ല... ഒഴിവു ദിവസം പോലും വീട്ടിലുണ്ടാകില്ല.. സ്കൂളിലെ പാരന്റ്സ്  മീറ്റിങ്ങിനു പോലും പോകാന്‍ സമയമില്ല .... ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വരുന്ന അച്ഛന്റെ കാര്യവും അത് തന്നെ ഒന്നിനും സമയമില്ല...

ഇത് തന്നെ യാണ് മിക്ക വീടുകളിലെയും കാര്യം ... മക്കളുമായി കളിക്കാനോ സംസാരിക്കാനോ സമയമില്ല നൂറു കൂട്ടം തിരക്കുകള്‍ (എല്ലാം മക്കള്‍ക്ക്‌ വേണ്ടിയാണെന്ന ന്യായീകരണവും )
അവര്‍ മക്കള്‍ക്ക്‌ കൊടുക്കുന്നതൊന്നും കുട്ടികള്‍ക്ക്  ആവശ്യം മറ്റൊന്നും ... കിട്ടേണ്ട സ്നേഹവും പരിഗണനയും  കിട്ടെണ്ടിടതുനിന്നു കിട്ടുന്നില്ലെങ്കില്‍ അവര്‍ കിട്ടുന്നിടത് പോയി വാങ്ങിക്കും.....

നമ്മുടെ മക്കള്‍ ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ഒന്ന് എത്തി നോക്കുക ചിലപ്പോഴത് How can I Divorce my parents? എന്നായിരിക്കാം.... അതിനു മാത്രം നിയമ മില്ലല്ലോ....

Wednesday, January 12, 2011

പുള്ളിക്കുടയും കടലാസു തോണിയും നഷ്ടപ്പെട്ടവര്‍ ..... ..

ജീവിതത്തെ കുറിച്ച് എനിക്ക് പുതിയ ഉള്‍കാഴ്ച ലഭിച്ചത് ഒരു ഡല്‍ഹി യാത്രയില്‍ നിന്നാണ്....  വ്യക്തമായ പ്ലാനിംഗ് ഓടെ നിമ്മിച്ച സിറ്റി റോഡുകളോ, കെട്ടിടങ്ങളോ, ചരിത്ര സ്മാരകങ്ങലോ  അല്ല മറിച്ച് അവിടുത്തെ റെയില്‍വേ പ്ലട്ഫോമുകളും  അതിലെ തെരുവ് ബാല്യങ്ങലുമായിരുന്നു.. അനാഥത്വം  ദാരിദ്ര്യം, പീഡനങ്ങള്‍ സിനമാ മോഹം തുടങ്ങിയ കാരണങ്ങളാല്‍ വീട് വിടേണ്ടി വന്ന കുരുന്നുകള്‍  ....... ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഓരോട്രെയിനും വന്നടുക്കുമ്പോള്‍  നിരവധി കുട്ടികള്‍ ട്രെയിനില്‍ ഓടിക്കയരുന്നത് കാണാം... അവര്‍ മത്സരിക്കുന്നത് മുഴുവന്‍ വിഷയത്തിലും എ+ നേടാനോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഡ്മിഷന്‍ കിട്ടാനോ അല്ല.. ഒരുനേരത്തെ ഭക്ഷണം, വായിച്ചു തീര്‍ന്ന ഒരു മാഗസിന്‍,  അല്ലെങ്കില്‍ വെള്ളം കുടിച്ചു വലിച്ചെറിയുന്ന പ്ലാസ്റിക് ബോട്ടില്‍ ഇതിനാനവര്‍  മത്സരിക്കുന്നത്.. ഈ കുട്ടികളെ കണ്ടപ്പോള്‍ അവരെ ക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഒരു കൌതുകം...ഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍  16  പ്ലാറ്റ്ഫോമുകലുണ്ട്, ഓരോ പ്ലാറ്റ് ഫോമും   കുട്ടികളുടെ  ഓരോ ഗാങ്ങിനു  കീഴിലാണ് സ്വന്തം പ്ലട്ഫോമില്‍ നിന്ന് മാത്രമേ അവരുടെ നിയമപ്രകാരം ഡ്യൂട്ടി ചെയ്യാന്‍ പറ്റൂ...ഓരോ പ്ലാറ്റ് ഫോമിലും വരുന്ന ട്രെയിനുകളുടെ നിലവാരമാനുസരിചിരിക്കും ഗ്രൂപിന്റെ ശക്തി...രാജധാനി പോലുള്ള  ആഡംബര ട്രെയിനുകള്‍ വരുന്ന പ്ലാറ്റ് ഫോം ആണ് ഏറ്റവും ശക്തരായ ഗ്രൂപ്പിന്റെ കയ്യിലുള്ളത്..പ്ലട്ഫോം മാറി ഭക്ഷണം തേടിയാല്‍ അവര്‍ക്കിടയില്‍  വലിയ ഒരു ആഭ്യന്തര കലഹം തന്നെ പൊട്ടിപ്പുറപ്പെടും ...ഓരോ ഗ്രൂപിനും പ്രത്യേകം നേതാക്കന്മാരും അവര്‍ക്ക് ഒരു നേതാവുമുന്ദ് , അദ്ദേഹത്തിന്റെ പണിയാണ് ഗൃപുകല്‍ക്കിടയിലെ കേസുകള്‍ സെറ്റില്‍ ചെയ്യുക അതിര്‍ത്തി നിര്‍ണ്ണയിക്കുക, തര്‍ക്കം പരിഹരിക്കുക, പുതിയ ആളുകള്‍ക്ക് അംഗത്വം നല്‍കുക തുടങ്ങിയവ (ഭിക്ഷാടനത്തില്‍ കഴിവ് തെളിയിച്ചു പയറ്റി തെളിഞ്ഞവര്‍ക്ക്   മാത്രമേ അവിടെ മെമ്പര്ഷിപ്പ് കിട്ടൂ )..
ഇവരുടെ പ്രധാന ശത്രുക്കള്‍ റെയില്‍വേ പോലീസാണ്.. ട്രെയിനില്‍ കയറുന്നതോ രാത്രി പ്ലാറ്റ് ഫോമില്‍ കിടന്നുരങ്ങുന്നതോ കണ്ടാല്‍ അവരെ പോലീസ് ഓടിക്കും എന്നാല്‍ പോലീസ് ഓടിക്കുമ്പോള്‍ അവര്‍ ഓടി ഒരു മതില്‍ ചാടി രക്ഷപ്പെടും പിന്നീട് റെയില്‍വേ പോലീസ് പിന്‍ തുടരില്ല കാരണം അവരുടെ പരിധി തീരുന്നത് അവിടെ വെച്ചാണ് പിന്നീടുള്ള കാര്യങ്ങള്‍ ഡല്‍ഹി പോലീസിന്റെ  കയ്യിലാണ്, ഇത് മനസ്സിലാക്കിയപ്പോഴാണ് പോലീസിനു പ്രത്യേക അതിര്‍ത്തി നിര്ന്നയിച്ചതിന്റെ ഗുട്ടെന്സു മനസ്സിലായത്‌ .......ഈ കുട്ടികള്‍ കിടന്നുറങ്ങുന്നത് ന്യൂസ്‌ പാപ്പെരും  മാഗസിനുകളും വില്‍ക്കുന്ന കടകള്‍ക്ക് മുകളിലാണ്, പഴയ മാഗസിനുകളും ന്യൂസ്‌ പാപെരും കൊടുത്താല്‍ കടക്കാര്‍ പോലീസ് കാണാതെ പെട്ടി കടകളുടെ മുകളില്‍ താമസം ശരിപ്പെടുത്തിക്കൊടുക്കും...ആവശ്യത്തിനും അനാവശ്യത്തിനും ധൂര്തടിച്ചും  ജീവിക്കുന്ന നമ്മള്‍ നമ്മുടെ കുട്ടികളെ കെട്ടിപ്പിടിച്ചു സുഖമായി കിടന്നുറങ്ങുമ്പോള്‍  ഒരു നിമിഷം ആ കുട്ടികളെ കുരിചോര്‍ക്കുക....അവര്‍  ഇപ്പോഴും ഓടുകയാണ്.............